Header

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയില്‍ വന്‍ അഴിമതി – വിജിലന്‍സ് അന്വേഷണം വേണം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ദതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് 95% പണിയും 2010 ല്‍ പൂര്‍ത്തീകരിച്ചതായി സര്‍ക്കാര്‍ രേഖകള്‍. എട്ടു വര്‍ഷമായിട്ടും മൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഗുരുവായൂരില്‍ നിന്നും ട്രീറ്റ്മെന്റ് പ്ലാന്റിലെക്കുള്ള പൈപ്പിടല്‍ പൂര്‍ത്തിയായിട്ടില്ല.
കൊച്ചി ആസ്ഥാനമായുള്ള നവീന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് 5.61 കോടി രൂപക്ക് പ്ലാന്റ് നിര്‍മ്മാണം ഏറ്റെടുത്തത്. 2007ല്‍ ആരംഭിച്ച ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണം 2010 ല്‍ 95% പൂര്‍ത്തീകരിച്ചതായാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനു വാട്ടര്‍ അതോറിറ്റി മറുപടി നല്‍കിയിട്ടുള്ളത്.
എന്നാല്‍ പൈപ്പിടല്‍ പ്രവര്‍ത്തി തൊണ്ണൂറു ശതമാനം കഴിഞ്ഞതായും ഈ ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്ന്‍ പ്രതീക്ഷിക്കുന്നതായും ഗുരുവായൂര്‍ നഗരസഭ പറയുന്നു.
മൂന്നു വര്‍ഷം കൊണ്ട് 95% പണി പൂര്‍ത്തീകരിച്ചുവന്നു സര്‍ക്കാര്‍ രേഖകളില്‍ അടയാളപ്പെടുത്തുകയും ബാക്കി അഞ്ചു ശതമാനം പണി എട്ടു വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവിടണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ടു കോടികളുടെ അഴിമതിയും വെട്ടിപ്പും നടന്നിട്ടുള്ളതായും പൗരാവകാശ വേദി പ്രസിഡാണ്ട് നൗഷാദ് തെക്കുംപുറം, സെക്രട്ടറി കെ.യു.കാർത്തികേയൻ എന്നിവർ ആരോപിച്ചു.
എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച പ്ലാന്റിലെ സിസ്റ്റം പ്രവര്‍ത്തന ക്ഷമമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഗുരുവായൂര്‍ അഴുക്ക്ചാല്‍ പദ്ധതി വന്‍ പരാജയമായിരിക്കും എന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.