banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-09-2014 Monday

ഡോക്ടറെ വീടുകയറി ആക്രമിച്ച സംഭവം
പോലീസിനുമേല്‍ സമ്മര്‍ദം -  പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍

Posted on 01 September 2014
ചാവക്കാട്‌ : ചാവക്കാട്: താലൂക്ക് ആസ്​പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശാന്തിയെ വീടുകയറി ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ക്കെതിരെ  ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി. വീടാക്രമിച്ച കേസില്‍  ശനിയാഴ്ച്ച രാത്രി നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. ചാവക്കാട് നഗരസഭാ സി.പി.എം. കൗണ്‍സിലര്‍ ലൈല സുബൈര്‍ (34), ഭര്‍ത്തൃസഹോദരന്റെ ഭാര്യ ജമീല (27), കൗണ്‍സിലറുടെ ഭര്‍ത്താവ് മണത്തല കറുപ്പന്‍ വീട്ടില്‍ സുബൈര്‍ (38) വട്ടംപറമ്പില്‍ നൗഷാദ് (42) എന്നിവരെയാണ് ചാവക്കാട് സി.ഐ. സിബിച്ചന്‍ ജോസഫ്, എ.എസ്.ഐ.മാരായ പ്രഭാകരന്‍, സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് ജാമ്യത്തില്‍ വിട്ടത്‌.
സി ഐ സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച ഡോക്ടര്‍ ആക്രമത്തിനിരയായ വീട് സന്ദര്‍ശിക്കുകയും മഹസര്‍ തയ്യാറാക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ സമ്മര്‍ദ്ധപ്രകാരമാണ് പോലീസ്‌ പ്രതികള്‍ക്കെതിരെ വീണ്ടും ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തതെന്ന് ആരോപണമുണ്ട്. പ്രതികളെ വീണ്ടും അറസ്റ്റു ചെയ്യും. പത്തുപേര്‍ക്കെതിരെയാണ് കേസ്‌.
ആശുപത്രി സംരക്ഷണ നിയമപ്രകാരം പ്രതികളെ അറസ്റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഡോക്ടര്‍മാര്‍ തിങ്കളാഴ്ചയും ഒ പി ബഹിഷ്കരിക്കും.
ആരോപണവിധേയയായ ഡോക്ടര്‍ എസ് ശാന്തിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ക്കെതിരായ  അനാവശ്യമായ നിയമനടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യജനാധിപത്യമഹിളാ അസോസിയേഷന്‍ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച ചാവക്കാട് താലൂക്കാശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും. കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. .