banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-09-14 Thursday

നായാടി കോളനിയിലെ ദുരവസ്ഥ: കടപ്പുറം പഞ്ചായത്ത്‌ പ്രസിഡണ്ടിനെയും സെക്രട്ടറിയും ഓഫീസില്‍ തടഞ്ഞുവെച്ചു

Posted on: 11 September 2014
10-09-14 nayadi colony
ചാവക്കാട്‌: നായാടി കോളനിയിലെ ദുരവസ്ഥ, കടപ്പുറം പഞ്ചായത്ത്‌ പ്രസിഡണ്ടിനെയും സെക്രട്ടറിയും ഓഫീസില്‍ തടഞ്ഞുവെച്ചു. നായാടി കോളനിയിലെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്  കോളനിയിലെ കുടുംബങ്ങളും നാട്ടുകാരുമാണ് ബുധനാഴ്ച്ച രാവിലെ കടപ്പുറം പഞ്ചായത്ത് ഓഫീസിലെത്തി മൂന്നുമണിക്കൂര്‍ നേരം ഉപരോധസമരം നടത്തിയത്‌.
പതിനഞ്ചാം വാര്‍ഡില്‍ തൊട്ടാപ്പ് ഭാഗത്ത്‌ പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ നായാടികോളനിയിലെ നാല് വീടുകളില്‍ രണ്ടെണ്ണം പൊളിക്കുകയും  മറ്റു രണ്ടുവീടുകള്‍ ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലുമാണ്. പുതുക്കിപണിതു നല്‍കാമെന്ന് വാഗ്ദാനം ചെയ്തു പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു രണ്ടുവീടുകള്‍ പൊളിച്ചത്‌. ഈ വീട്ടിലെ കുടുംബങ്ങള്‍ അകലാടുള്ള നായാടി കോളനിയിലേക്ക്‌ താമസം മാറ്റിയിരുന്നു. നാല് സ്ത്രീകളും മൂന്നു പുരുഷന്മാരും അടങ്ങുന്ന കുടുംബമാണ് കോളനിയില്‍ ദുരിതാവസ്ഥയില്‍ കഴിയുന്നത്.
ഒന്നര പതീറ്റാണ്ട് മുന്‍പാണ് പഞ്ചായത്ത് നായാടികള്‍ക്കായി വീട് നിര്‍മിച്ചു നല്‍കിയത്‌. നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലം വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും വീടുകള്‍ തകര്‍ച്ചയുടെ വക്കിലെത്തി. പ്രാഥമിക സൌകര്യങ്ങള്‍ ഇല്ലാത്ത കോളനിയിലെ നായാടികളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. വികലാംഗരും രോഗികളുമായ പലരും ഇവിടെ കഴിഞ്ഞിരുന്നു. അജ്ഞാത രോഗം ബാധിച്ച് ഒരാള്‍ കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു.
ഇതിനിടെ പഞ്ചായത്ത് എട്ടുലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി ടെണ്ടര്‍ വിളിച്ചിരുന്നു. എന്നാല്‍ ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല. വാര്‍ഡ്‌ കൌണ്‍സിലര്‍ മുഷ്താഖലിയുടെ നേതൃത്വത്തില്‍ താത്കാലികമായി ഒരുയ്‌ കരാറുകാരനെ എല്‍പിച്ചാണ് വീടുകള്‍ പൊളിച്ചത്‌. എന്നാല്‍ വേണ്ടത്ര രേഖകളില്ലാതെയായിരുന്നു നടപടി. താത്കാലിക കരാറുകാരന്‍ കയ്യോഴിഞ്ഞതോടെ വീട് നിര്‍മ്മാണം നിലച്ചു.
പ്രശ്നപരിഹാരം തേടിയെത്തിയ നായാടി കുടുംബങ്ങള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ കോളനിയിലെ വീടുകള്‍ പൊളിച്ച വിവരം പഞ്ചായത്തിന് അറിയില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് നായാടികള്‍ കുത്തിയിരിപ്പ് തുടങ്ങിയത്. പ്രസിഡന്‍റ് വാര്‍ഡ്‌ മെമ്പറെ വിളിച്ച് വരുത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് പ്രശ്നങ്ങള്‍ക്ക് ഒരുവര്‍ഷത്തിനകം പരിഹാരം ഉണ്ടാക്കാം എന്ന് ഉറപ്പ്‌ നല്‍കിയെങ്കിലും സമരക്കാര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. തുടര്‍ന്നു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.  ഒരുവര്‍ഷത്തിനുള്ളില്‍ വീടുകളുടെ പുനര്‍നിര്‍മ്മാണം നടത്താമെന്നും അതുവരെ വാര്‍ഡ്‌ മെമ്പറുടെ ചിലവില്‍ നായാടി കുടുംബങ്ങളെ വാടക വീട്ടില്‍ പാര്‍പ്പിക്കാം എന്നുമുള്ള ഉറപ്പ്‌ അധികൃതരുടെ ഭാഗത്ത്‌ നിന്നും ലഭിച്ചതിനു ശേഷമാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.