banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-07-14 Saturday

റെന്റെ കാര്‍ വില്പന - ഗുരുവായൂര്‍ പോലീസ്‌ പ്രതികളെയും കൊണ്ട് ആന്ധ്രയിലേക്ക്‌

posted on  19 July 2014
ഗുരുവായൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാറുകള്‍ വാടകക്കെടുത്ത് അന്യ സംസ്ഥാനത്തേക്ക് മറിച്ചുവില്‍പ്പന നടത്തിയിരുന്ന കേസ്സില്‍ തൃശ്ശൂരില്‍ അറസ്റ്റിലായ പ്രതികളെ ഗുരുവായൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തൊഴിയൂര്‍ സ്വദേശി തിയ്യത്തയില്‍ ഷമീറിന്റെ കാര്‍ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയത്. മലപ്പുറം തിരുനാവായ സ്വദേശികളായ ചെറുപറമ്പില്‍ ഷബീര്‍, മാവും കുന്നത്ത് സൈനുദ്ധീന്‍, താനൂര്‍ പുളിക്കപറമ്പില്‍ റഷീദ്, പട്ടാമ്പി കൊപ്പം കോഴിക്കോട്ടില്‍ നാസര്‍ എന്നിവരെയാണ് കേസ്സിന്റെ കൂടുതല്‍ അന്വേഷണത്തിനായി ഗുരുവായൂര്‍ സി.ഐ. കെ.സുദര്‍ശന്‍ കസ്റ്റഡിയില്‍ വാങ്ങിയത്. 2013 ജൂണ്‍ അഞ്ചിന് എടക്കഴിയൂര്‍ സ്വദേശി ഹക്കീമാണ് ഷമീറിന്റെ കാര്‍ വാടകക്കെടുത്ത് ഷബീറിന് കൈമാറുന്നത്. കരാര്‍ പ്രകാരമുള്ള സമയം കഴിഞ്ഞിട്ടും കാര്‍ തിരി്ച്ചു നല്‍കാത്തതിനെ തുടര്‍ന്നാണ് ഷമീര്‍ പരാതി നല്‍കുന്നത്. കോയമ്പത്തൂര്‍ പോലീസിന്റെ സഹായത്തോടെ ഷബീര്‍ തൃശ്ശൂര്‍ ഷാഡോ പോലീസിന്റെ പിടിയിലായപ്പോഴാണ് സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഷമീറിന്റെ കാര്‍ മറിച്ചു വിറ്റ കേസ്സിലെ പ്രധാനപ്രതിയായ ഹക്കീം ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി കേസന്വേഷണോദ്യോഗസ്ഥനായ ഗുരുവായൂര്‍ എ.സി.പി. ആര്‍.ജയചന്ദ്രന്‍ പിള്ള പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 17 ലധികം കാറുകളാണ് സംഘം തട്ടിയെടുത്ത് ആന്ധ്രപ്രദേശിലേക്ക് കടത്തിയിട്ടുള്ളത്. ആന്ധ്രപ്രദേശിലെ ക്രിമിനല്‍ സംഘവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും, അഭിഭാഷകരുമടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് പ്രതികള്‍ കാറുകള്‍ മറിച്ചു വില്‍പ്പന നടത്തിയിരുന്നത്. സംഭവത്തെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പ്രതികളെയും കൊണ്ട് ഗുരുവായൂര്‍ പോലീസ് അടുത്ത ദിവസം ആന്ധ്രാപ്രദേശിലേക്ക് പോവുമെന്ന് സി.ഐ. കെ.സുദര്‍ശന്‍ അറിയിച്ചു.