banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-04-2014 Sunday

Sun      Mon       Tue       Wed       Thu       Fri       Sat

പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി

posted on 20 April 2014
വെങ്കിടങ്ങ്: പുളിക്കക്കടവ് പാലത്തില്‍നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി. പന്ത്രണ്ട് മണിക്കൂര്‍ നേരത്തെ തിരച്ചിലിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കാഞ്ഞാണി കനാല്‍ പാലത്തിന് കിഴക്ക് കെ.എസ്.ഇ.ബി. കരാറുകാരനായ എരണേഴത്ത് സജീവന്റെ മകന്‍ നിഷാജ് (19) പുഴയിലേക്ക് ചാടിയത്.
ബൈക്കപകടത്തെത്തുടര്‍ന്ന് നിഷാജിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.
ഏതാനും മാസമായി വെങ്കിടങ്ങിലെ അമ്മവീട്ടിലാണ് നിഷാജിന്റെ താമസം. വെള്ളിയാഴ്ച വീട്ടിലെത്തിയ നിഷാജ് അച്ഛനുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് പുഴയിലേയ്ക്ക് ചാടിയത്. വെള്ളിയാഴ്ച രാത്രി 11 വരെ ഗുരുവായൂരില്‍നിന്നും ആര്‍. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന തിരച്ചില്‍ നടത്തിയിരുന്നു. ഗുരുവായൂര്‍ സി.ഐ. സുദര്‍ശന്റെ നേതൃത്വത്തില്‍ പോലീസും സഹായത്തിനെത്തി. ശനിയാഴ്ച രാവിലെ 11ന് വീണ്ടും തിരച്ചില്‍ ആരംഭിച്ചു.
വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സത്യന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ അഷറഫ് തങ്ങള്‍ എന്നിവര്‍ എത്തിയിരുന്നു. തഹസില്‍ദാര്‍ പി.വി. രാമദാസ്, വില്ലേജ് ഓഫീസര്‍മാരായ രാജന്‍, ജോഷി ചെറുവത്തൂര്‍, കെ.ടി. ബാബു എന്നിവരും എത്തി. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ബോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളായ പ്രമോദ്, ബാബു, രാജന്‍, ദാസന്‍, വിനീഷ്, സതീഷ് എന്നിവര്‍ രണ്ടു വള്ളങ്ങളില്‍ തിരച്ചില്‍ നടത്തി.
ഇത് മൂന്നുമണിവരെ തുടര്‍ന്നു. ഇതിനിടെ വേലിയിറക്ക സമയത്ത് പുഴയിലെ വെള്ളം കുറഞ്ഞു. തുടര്‍ന്ന് ഏങ്ങണ്ടിയൂര്‍ വേട്ടേക്കരന്‍ കടവില്‍ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. പോലീസ് സഹായത്തോടെ മൃതദേഹം എം.ഐ. ആസ്​പത്രിയിലേക്ക് മാറ്റി. അടുത്ത ദിവസം പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അമ്മ: രാധിക. സഹോദരന്‍: വൈജേഷ്. ശവസംസ്‌കാരം പിന്നീട്.