banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-04-14 Thursday

Sun      Mon       Tue       Wed       Thu       Fri       Sat

അമിതപലിശ ആവശ്യപ്പെട്ട് യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം
30,000 രൂപക്ക്‌ 1,73 000 രൂപ അടച്ചിട്ടും പലിശ ബാക്കി

Posted on: 24 April  2014
23-04-14 harisചാവക്കാട്; അമിതപലിശ ആവശ്യപ്പെട്ട് യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം. റോഡരികില്‍ മര്‍ദനമേറ്റുകിടന്ന യുവാവിനെ ഓട്ടോഡ്രൈവര്‍ രക്ഷപ്പെടുത്തി . അകലാട്  വെട്ടനാടയില്‍ ഹാരിസ് (32) നെപരിക്കുകളോടെ  താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഹാരിസിനെ മെഡിക്കല്‍കോളേജില്‍ അടിയന്തിര പരിശോധനകള്‍ക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് ചക്കംകണ്ടത്ത് ആള്‍പെരുമാറ്റില്ലാത്ത സ്ഥലത്ത് പരിക്കേറ്റ ഹാരിസിനെ അതുവഴിവന്ന ഓട്ടാഡ്രൈവര്‍ കാണുന്നത്. ഓട്ടോഡ്രൈവര്‍ ഹാരിസിനെ ചാവക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പോലീസിന്റെ നിര്‍ദേശപ്രകാരമാണ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹാരിസിന്റെ മൊഴിപ്രകാരം അകലാട് നൂറുദ്ധീന്‍എന്ന സുനീറിനെ പോലീസ് അന്വേഷിച്ചുവരുന്നു. 2012ല്‍ നൂറുദ്ധീന്റെ പക്കല്‍ നിന്നും 30,000 രൂപ പലിശക്കെടുത്തതായി പറയുന്നു. മുതലിലേക്കും പലിശയിലേക്കുമായി 20,000 രൂപ ഒരിക്കല്‍ നല്‍കി. പിന്നീട് 65,000 രുപയും നല്‍കിയതായി പറയുന്നു. പിന്നീട് വീഴ്ചവന്നപ്പോള്‍ 8000 രുപവെച്ച് 11 തവണ നല്‍കിയെന്നും ഹാരിസ് പറയുന്നു. 1,73 000 മൊത്തം നല്‍കിയതായാണ് ഹാരിസ്‌ പറയുന്നത്. എന്നാല്‍ എനിയും മുതലിലേക്ക് പണം അടക്കേണ്ടതുണ്ടന്നു പറഞ്ഞ് നുറുദ്ധീന്‍ നിരന്തരം ഭീഷണി പെടുത്തിയിരുന്നു.  കഴിഞ്ഞ ദിവസം ബൈക്കില്‍ വന്ന് ഹാരിസിനെ സ്‌നേഹപൂര്‍വ്വം വിളിക്കുകയായിരുന്നു. വിഷയങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്നുപറഞ്ഞ് ചാവക്കാട്ടേക്കുകൊണ്ടുപോയി പിന്നീട് ചക്കംകണ്ടംറോഡിലെത്തി മര്‍ദ്ധിക്കുകയായിരുന്നു. മര്‍ദ്ധനത്തിനിടയില്‍ നൂറുദ്ധീന്റെ ബൈക്കിന്റെ ചാവി ഹാരിസ് ഊരിയെടുത്തു. ഹാരിസ് ബഹളംവെച്ചതോടെ ബൈക്കെടുത്തു പോകാനുള്ള നൂറുദ്ധീന്റെ ശ്രമം നടന്നില്ല. പിന്നീട് ബൈക്ക് ഉപേഷിച്ചു സ്ഥലം വിട്ടു. ചക്കംകണ്ടത്തു നിന്നും ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു..