banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-02-2015 Friday

മണത്തലയില്‍ സദാചാരപോലീസ് ചമഞ്ഞ മൂന്നു യുവാക്കള്‍ പിടിയില്‍

Posted on 27 February 2015
ചാവക്കാട്: സദാചാരപോലീസ് ചമഞ്ഞ് അയല്‍ വീട്ടിലെത്തിയ യുവാവിനെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത മൂന്നു പേര്‍ പിടിയില്‍. പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയിനെതിരേയും കേസെടുത്തു.
മണത്തല സ്വദേശികളായ കുരിക്കളകത്ത് ജാഫര്‍ (32), പണിക്കവീട്ടില്‍ ഷാജഹാന്‍ (32), പാലപ്പെട്ടി വീട്ടില്‍ അല്ലാലത്ത് (31) എന്നിവരെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച്ച വൈകുന്നേരം 7 ഓടെയാണ് നാടകീയമായ സംഭവങ്ങളുണ്ടായത്.  ഇവരുടെ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു യുവതി പരിസരവാസിയായ ഖാദര്‍ എന്നയാള്‍ക്കെതിരെ ചാവക്കാട് സ്റ്റേഷനില്‍ വ്യാഴാഴ്ച്ച രാവിലെ പരാതി നല്‍കിയിരുന്നു. ഇവരുടെ വീട്ടില്‍ വരുന്നവരുടെ ബൈക്ക് നമ്പര്‍ സമീപത്തെ ചുറ്റുമതിലില്‍ എഴുതിയിടുന്നതിനെതിരെയാണ് ഇവരുടെ പരാതി. ഈ പരാതി സംബന്ധിച്ച് അന്വേഷിക്കാന്‍ വൈകുന്നേരം സ്റ്റേഷനില്‍ നിന്ന് ഒരു പോലീസുകാരന്‍ യുവതിയുടെ വീട്ടിലെത്തി. ഇതിന് തൊട്ടു മുമ്പാണ് ഈ വീടിനു മുറ്റത്ത് സദാചാര പോലീസായി മൂന്ന് യുവാക്കളുമെത്തിയത്. യുവതിയുടെ വീട്ടില്‍ കടപ്പുറം അഞ്ചങ്ങാടി സ്വദേശി ജലീല്‍ എന്നയാള്‍ വന്ന വിവരം ഖാദര്‍ അറിയിച്ചപ്പോള്‍ ഇയാളെ ചോദ്യം ചെയ്യാനെത്തിയതായിരുന്നു യുവാക്കള്‍. ഇയാള്‍ യുവതിയുടെ ബന്ധുവാണത്രെ. ഈ സമയത്താണ് നേരത്തെ നല്‍കിയ പരാതി അന്വേഷിക്കാന്‍ ഓട്ടോ പിടിച്ച്  പോലീസുകാരനെത്തിയത്. ഈ പോലീസുകാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഡീഷണല്‍ എസ്.ഐ എം ഗോവിന്ദന്‍ സ്ഥലത്തെത്തി മൂവരോടും പോലീസ് വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ ജാഫര്‍ ഇത് അനുസരിച്ചില്ല. ഇയാള്‍ പോലീസ് വാഹനത്തിന്റെ മുമ്പിലെ ചക്രത്തിനു സമീപം ബലമായി കിടന്നു പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് അഡീഷണല്‍ എസ്.ഐ സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതു പ്രകാരം രണ്ട് വാഹനം നിറയെ പൊലീസെത്തിയാണ് ജാഫറിനെ പിടിച്ച് ജീപ്പില്‍ കയറ്റിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ചില കേസുകളില്‍ പ്രതിയാണ് പിടിയിലായ ജാഫര്‍. ഗള്‍ഫില്‍ ജോലിയുള്ള ഷാജഹാന്‍ വെള്ളിയാഴ്ച്ചയാണ് തിരികെ പോകേണ്ടത്. യുവതിയുടെയും ജോലി തടസ്സപ്പെടുത്തിയെന്ന  അഡീഷണല്‍ എസ്.ഐ എം ഗോവിന്ദന്റയും രണ്ട് പരാതികള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.