banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-10-2014 Tuesday

നിര്‍ദ്ദിഷ്ട ഗുരുവായൂര്‍ - തിരുനാവായ റെയില്‍പ്പാത കുന്നംകുളം വഴി

posted on 28 October 2014
ഗുരുവായൂര്‍: നിര്‍ദ്ദിഷ്ട ഗുരുവായൂര്‍ - തിരുനാവായ റെയില്‍പ്പാത കുന്നംകുളം വഴിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ തീരുമാനമായി. കുന്നംകുളത്തിന് വന്‍വികസനം നേടിത്തരുന്ന പാതയ്ക്ക് ജനപ്രതിനിധികളടക്കമുള്ളവര്‍ ശക്തമായി വാദിച്ചപ്പോഴാണ് റെയില്‍വേയുടെ തടസ്സവാദങ്ങളെ എതിര്‍ത്ത് മുഖ്യമന്ത്രി തീരുമാനമെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര റെയില്‍വേമന്ത്രി സദാനന്ദഗൗഡയെ അറിയിക്കാന്‍ മുഖ്യമന്ത്രി അടുത്താഴ്ച ഡല്‍ഹിക്ക് പോകും.
38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദ്ദിഷ്ട പാത ഗുരുവായൂരില്‍നിന്ന് ആര്‍ത്താറ്റ് ബിഷപ്പ്ഹൗസിന് പിറകിലൂടെ പൊന്നാനി കോള്‍പ്പടവ് വഴി കടന്നുപോകാനാണ് തീരുമാനിച്ചത്. എം.എല്‍.എ.മാരായ ബാബു എം. പാലിശ്ശേരി, കെ.വി. അബ്ദുള്‍ഖാദര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍, കുന്നംകുളം, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍മാരായ സി.കെ. ഉണ്ണികൃഷ്ണന്‍, ടി.ടി. ശിവദാസ്, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഫസ്ലു അലി, ദക്ഷിണ റെയില്‍വേയിലെയും റവന്യൂ വകുപ്പിലെയും ജീവനക്കാര്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും റെയില്‍വെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിനുമൊപ്പം തിരുവനന്തപുരത്ത് ചര്‍ച്ചയില്‍ പങ്കാളികളായത്.
കുന്നംകുളം വഴി കടന്നുപോകുന്ന റെയില്‍പ്പാതയ്ക്ക് കൂടുതല്‍ വീടുകള്‍ ഒഴിപ്പിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. കാല്‍നൂറ്റാണ്ട് മുമ്പ് കുന്നംകുളത്ത് ഏറ്റെടുത്ത സ്ഥലം വിട്ടുകൊടുക്കാന്‍ ജനം മാനസികമായി തയ്യാറായ സാഹചര്യത്തില്‍ റെയില്‍വെ പിന്മാറുന്നത് ജനകീയപ്രതിഷേധം ഉണ്ടാക്കുമെന്ന് ബാബു എം. പാലിശ്ശേരി എം.എല്‍.എ.യും വാദിച്ചു.
മൂന്ന് കിലോമീറ്ററോളം ദൈര്‍ഘ്യം കുന്നംകുളം വഴിയാകുമ്പോള്‍ വര്‍ധിക്കുമെന്ന് റെയില്‍വെ ചൂണ്ടിക്കാട്ടിയെങ്കിലും ജനനന്മ കണക്കിലെടുത്ത് മുഖ്യമന്ത്രിയും ആര്‍ത്താറ്റ് വഴിയുള്ള പാതയ്ക്ക് നിലപാട് കൈക്കൊണ്ടു..