Header

ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയമിക്കണം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ : ക്ഷേത്രങ്ങളില്‍ സ്ത്രീകളെയും പൂജാരികളായി നിയമിക്കണമെന്ന് സനാതന്‍ ഹിന്ദു മഹാസഭ. ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ 50 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തണമെന്നും ഗുരുവായൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദര്‍ശനവും കാണിക്കയിടലും മാത്രമാണ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് അനുവദനീയമായ കാര്യങ്ങള്‍ എന്ന അവസ്ഥമാറണം. മനുവാദികള്‍ക്കൊപ്പം കമ്യൂണിസ്റ്റ് സര്‍ക്കാരും നിലകൊള്ളേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യമുള്ള എസ്.എന്‍.ഡി.പിയുടെ ക്ഷേത്രങ്ങള്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കി മാതൃകയാവണമെന്നും ആവശ്യപ്പെട്ടു. സനാതന്‍ ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ബാലകൃഷ്ണനാഥ്, മാങ്കുളം മഹാമുനി വാത്മീകി ആശ്രമം അധ്യക്ഷന്‍ സ്വാമി നാഗബാബ സുരേന്ദ്രപുരി, ശാസ്താംകോട്ട ശിവപ്രഭാകര സിദ്ധയോഗേശ്വര ധര്‍മ്മാശ്രമത്തിലെ സ്വാമി വിജയമോഹന പ്രഭാകര ത്യാഗി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.