15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

13-08-15 Thursday

ഗോപപ്രതാപനെ പുറത്താക്കിയത് കെ.പി.സി.സി. ഉപസമിതിയുടെ സമഗ്ര റിപ്പോര്‍ട്ടനുസരിച്ച്
ക്രിമിനലുകളെ കോണ്ഗ്രസ് പ്രവര്‍ത്തകരായി കാണാനാവില്ല - രാജ്മോഹന്‍ ഉണ്ണിത്താന്‍

Posted on 13 August 2015
13-08-15 Raj Mohan Uniithan
ചാവക്കാട്: ഗോപപ്രതാപനെ പുറത്താക്കിയതും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പരിച്ചവിട്ടതും എ.സി ഹനീഫ വധവുമായി ബന്ധപ്പെട്ട സംഭവങ്ങളെ സംബന്ധിച്ച കെ.പി.സി.സി. ഉപസമിതിയുടെ സമഗ്രമായ റിപ്പോര്‍ട്ട് അനുസരിച്ചെന്ന് കോണ്‍ഗ്രസുകാരായി കാണാനാവില്ലെന്ന  കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തിരുവത്ര ഷാഫിനഗറില്‍ കൊല്ലപ്പെട്ട എ.സി ഹനീഫയുടെ ഉമ്മയേയും കുടുംബങ്ങളേയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിലെ സ്ഥലമാറ്റം തിരുവത്രിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതിനാണ്. ഹനീഫയെ വധിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ക്രിമിനല്‍ പഞ്ചാത്തലമുള്ളവരാണ്. കോണ്‍ഗ്രസിന്റെ പാരമ്പര്യവും പൈതൃതവും സംസ്‌ക്കാരവും ഉള്‍ക്കൊള്ളാത്തവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായി കാണാനാവില്ല. കൊല്ലപ്പെട്ട ഹനീഫ കോണ്‍ഗ്രസുകാരനാണെന്ന് തനിക്കു പറയാന്‍ കഴിയുമെന്നും അദ്ദഹേ വ്യക്തമാക്കി. വ്യാഴാഴ്ച്ച വൈകുന്നരേം 5 ഓടെ എത്തിയ ഉണ്ണിത്താന്‍ ഒരുമണിക്കൂറോളം ഹനീഫയുടെ വീട്ടില്‍ ചെലവഴിച്ചു. ഹനീഫയുടെ സഹോദരങ്ങളായ സെയ്തുമുഹമ്മദ്, ഉമര്‍, അബൂബക്കര്‍,സഹോദരപുത്രന്‍ സെറൂക്ക് എന്നിവരും പരിസരവാസികളും കോണ്‍ഗ്രസ് നേതാക്കളും മേഖലയില്‍ ഐ വിഭാഗം പ്രവര്‍ത്തകര്‍ നടത്തിവരുന്ന ഗുണ്ടായിസവും അതിനെ സഹായിക്കുന്ന നേതാക്കളുടേയും പൊലീസിന്റേയും നടപടികളെക്കുറിച്ചും വിശദീകരിച്ചു.
വെള്ളിയാഴ്ച്ച എം.ഐ ഷാനവാസും കെ.പി.സി.സി സെക്രട്ടറി പതമ്ജ വേണുഗോപാലും ഹനീഫയുടെ വീട് സന്ദര്‍ശിക്കുമെന്ന് നേതാക്കളളറിയിച്ചു. പി.യതീന്ദ്രദാസ്, കെ.നവാസ്, ആന്റോ തോമസ്, സി മുസ്താഖലി, കെ.എം ശിഹാബ്, ടി.എച്ച് റഹീം തുടങ്ങിയവര്‍ ഉണ്ണിത്താനെ സ്വീകരിക്കാനെത്തി. 

  • ഹനീഫയെ വധിക്കാന്‍ ഉപയോഗിച്ച ആയുധം മന്ദലാംകുന്നില്‍ നിന്ന് കണ്ടെത്തി

പൊലീസിലെ സ്ഥലമാറ്റം തിരുവത്രിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതിന്