ഗുരുവായൂർ ഉത്സവ നിവേദ്യം കഴിക്കാൻ പതിവ് തെറ്റാതെ കെ വി അബ്ദുൽ കാദർ ക്ഷേത്രത്തിൽ എത്തി

ഗുരുവായൂർ : ഉത്സവം ഏഴാം നാളിൽ കഞ്ഞിയും പുഴുക്കും കഴിക്കുവാ മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ പതിവ് തെറ്റാതെ ഇത്തവണയും ഗുരുവായൂർ ക്ഷേത്ര ഊട്ട് പുരയിൽ എത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഭരണ സമിതി അംഗം മനോജ്കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ആർ സൂരജ്, ദേവസ്വം എംപ്ലോയിസ് ഓർഗനൈസേഷൻ ഭാരവാഹികളായ കെ രമേശൻ, എ വി പ്രശാന്ത്, ഇ കെ നാരായണൻ ഉണ്ണി എന്നിവരോടൊത്ത് കഞ്ഞിയും പുഴുക്കും കഴിച്ചാണ് അബ്ദുൽഖാദർ മടങ്ങിയത്.

Comments are closed.