Header

മനുഷ്യക്കടത്ത്-91അംഗ സംഘം ഗുരുവായൂരിൽ അഞ്ചു ദിവസം തങ്ങി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ : മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 91 അംഗ സംഘം ഗുരുവായൂരിൽ അഞ്ചു ദിവസം തങ്ങിയതായി കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ കൊടുങ്ങല്ലൂർ സി ഐ കെ വി ബൈജു വിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തി. കിഴക്കേ നടയിൽ ബസ് സ്റ്റാന്റിനു പടിഞ്ഞാറ് അടുത്തടുത്തായുള്ള സി എ ടവർ , പ്രസാദം ഇൻ ,പ്രാർത്ഥന ഇൻ എന്നീ ലോഡ്ജുകളിലാണ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ നേരിട്ടെത്തി പരിശോധന നടത്തിയത്. ഈ മൂന്ന് ലോഡ്ജുകളിലുമായി 91 അംഗ സംഘം ഈ മാസം അഞ്ചു മുതൽ 9 വരെയാണ് താമസിച്ചത്. 69പേർ പ്രസാദം ഇന്നിൽ ആണ് മുറിയെടുത്തത്. ഇവിടത്തെ സ്ഥല പരിമിതി മൂലമാണ് പത്തു പേർ സി എ ടവറിലും പന്ത്രണ്ടു പേർ പ്രാർത്ഥനയിലും മുറിയെടുത്തത്. പരിശോധനയില്‍ 91 പേര്‍ ഇവിടെ താമസിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മനുഷ്യക്കടത്ത് കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ദീപക്, പ്രഭു ദണ്ഡപാണി എന്നിവരെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. രണ്ട് പേരെയും ഇന്ന് തന്നെ കേരളത്തിലെത്തിക്കും. ഡല്‍ഹിയില്‍ നിന്ന് പിടിയിലായ ദീപക്കിന്റെ മൊഴി പുറത്തു വന്നിട്ടുണ്ട്. ദീപക്കിന്റെ ഭാര്യയും കുഞ്ഞും യാത്രാ സംഘത്തിലുണ്ടെന്നും യാത്രയ്ക്കായി ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കിയെന്നുമാണ് മൊഴിയിലുള്ളത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.