mehandi banner desktop
Chavakkad online

പാലയൂർ തീർത്ഥകേന്ദ്രത്തിലെ മാർ തോമാശ്ലീഹായുടെ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രം

fairy tale

പാലയൂർ : സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ വി.തോമാശ്ലീഹാ, വി. സെബാസ്ത്യനോസ്, വി. കുര്യക്കോസ് സംയുക്ത തിരുനാളും, വി.തോമാശ്ലീഹാ തളിയകുളത്തിൽ തർപ്പണാത്ഭുതം നടത്തി മാമോദീസ നൽകിയതിന്റെ ഓർമ്മത്തിരുന്നാളുമായ തർപ്പണ തിരുനാൾ ഭക്തി സാന്ദ്രം.ഞായറാഴ്ച രാവിലെ 6:30ന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴയുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരുന്നു. 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനക്കു മുഖ്യ കർമികത്വം റവ. ഫാ. വിൽസൺ പിടിയത്ത് നിർവഹിച്ചു. റവ. ഡോ. റോയ് വടക്കൻ തിരുനാൾ സന്ദേശവും നൽകി.തീർത്ഥ കേന്ദ്രത്തിൽ എത്തിചേർന്ന ഭക്ത ജനങ്ങൾക്ക് വഴിപാടുകൾ നേരുവാനും, നേർച്ച ഊട്ട് പാർസൽ ആയി കൊണ്ട് പോകുന്നതിമുള്ള സൗകര്യവും ഉണ്ടായിരുന്നു.ഉച്ചകഴിഞ്ഞ് 2:00 മണിക്ക് തളിയകുളക്കരയിൽ മെൽബൺ രൂപത മുൻ അധ്യക്ഷൻ എമിരറ്റസ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ സമൂഹ മാമ്മോദീസ നടന്നു. തൃശ്ശൂർ അതിരൂപതയിലെ വിവിധ ഇടവകളിലെ പന്ത്രണ്ടോളം നവജാത ശിശുക്കൾ മാമോദീസ സ്വീകരിച്ചു.വൈകുനേരം 4:30ന് പാലയൂർ ഇടവകാംഗവും, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ റവ.ഫാ.ബെന്നി ചിറമ്മലിന്റെ മുഖ്യ കർമികത്വത്തിൽ ദിവ്യബലിയും, തുടർന്ന് പാലയൂർ ജൂതൻകുന്ന് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരുന്നു. റവ. ഫാ. ജോൺ പോൾ സന്നിഹിതനായി. തിരുനാൾ പ്രദക്ഷിണ സമാപനത്തിൽ വർണ്ണമഴയും തുടർന്ന് തർപ്പണ തിരുനാൾ കമ്മിറ്റിയുടെ നേതൃത്തിൽ സാക്‌സ് & കൈസ് അവതരിപ്പിച്ച മെഗാ ഫ്യൂഷനും അരങ്ങേറി.ഇന്ന്രാ വിലെ 6:30ന് മരിച്ചവർക്കു വേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ് എന്നിവ നടന്നു . വൈകീട്ട് 7 മണി മുതൽ ആന്റോ സൗണ്ട് പാലയൂർ സ്പോൺസർ ചെയുന്ന, തൃശൂർ വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന പകലിൽ മറഞ്ഞിരിക്കുന്നൊരാൾ എന്ന നാടകത്തോട് കൂടെ തിരുനാൾ പരിസമാപ്തിയാകും. അസി. വികാരി ഫാ നിതിൻ താഴത്ത്. കൈക്കാരന്മാരായ ഫ്രാൻസി ചോവല്ലൂർ,സേവിയർ വാകയിൽ, ഫ്രാൻസിസ് സി. ഓ, ഹൈസൺ പി എ, ജനറൽ കൺവീനർ ഷാജു താണിക്കൽ, തീർത്ഥകേന്ദ്രം സെക്രട്ടറിമാരായ ജോയ് ചിറമ്മേൽ, പിയൂസ് ചിറ്റിലപ്പിള്ളി, തീർത്ഥ കേന്ദ്രം പി ആർ ഓ ജെഫിൻ ജോണി, റവ.സിസ്റ്റർ റോസ് മേരി ,തോമസ് വാകയിൽ, പാലയൂർ മീഡിയ സെൽ അംഗം ജോഫി ജോസഫ്എ ന്നിവരൊടൊപ്പം തന്നെ പാലയൂർ ഇടവകയിലെ കുടുംബ കൂട്ടായ്മകൾ, ഭക്ത സംഘടനകൾ, വിവിധ തിരുനാൾ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

planet fashion

Comments are closed.