നാഷണൽ ഹൈവേ കരാർ കമ്പനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി എം എൽ എ

ചാവക്കാട് : ദുരന്ത നിവാരണ നിയമ പ്രകാരം നാഷണൽ ഹൈവേ കരാർ കമ്പനിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റെവന്യൂ വകുപ്പ് മന്ത്രിക്കും ഇറിഗേഷൻ വകുപ്പ് മന്ത്രിക്കും പരാതി നൽകി എൻകെ അക്ബർ എംഎൽഎ.

നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് വലിയ ടോറസ് വാഹനങ്ങൾ കടന്ന് പോകുന്നതിന് നിർമാണ കമ്പനിയായ ശിവാലയ ചാവക്കാട് ഒരുമനയൂർ അതിർത്തിയിൽ കനോലികനാൽ മണ്ണിട്ട് തൂർത്ത് താത്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇറിഗേഷൻ വകുപ്പ് നിബന്ധനകളോടെ നൽകിയ അനുമതി പ്രകാരം മാൻസൂണിന് മുമ്പായി പുഴയിലെ എല്ലാ തടസ്സങ്ങളും നീക്കേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം കലക്ടറുടെ സാനിദ്ധ്യത്തിൽ നടന്ന മീറ്റിംഗിലും ആവശ്യം ഉന്നയിച്ചിരിന്നു. നിർദേശങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് കരാർ കമ്പനി നടത്തിയത്. ഇത് കാരണം ചാവക്കാട് നഗരസഭ ഒരുമനയൂർ പഞ്ചായത്ത് തുടങ്ങി സമീപ പഞ്ചായത്തുകളിൽ എല്ലാം പുഴയോരത്ത് വെള്ളം കയറി ജനജീവിതം ദുസ്സഹമായി. ഉണ്ടായിരിക്കുകയാണ്. കൂടാതെ ചേറ്റുവ പുഴയിൽ പാലം നിർമാണത്തിൻ്റെ ഭാഗമായി വെള്ളം ഒഴുകുന്നതിനുള്ള താത്കാലിക തടസ്സം പൂർണമായും നീക്കുന്നതിലും മനപ്പൂർവമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. നാഷണൽ ഹൈവേ അധികൃതരുടെ ഗുരുതര വീഴ്ചമൂലം പുഴയോരത്തെയും കനാൽ തീരത്തെയും ജനങ്ങളെ മറ്റിപ്പർപ്പിക്കേണ്ട അവസ്ഥയാണ്.

Comments are closed.