ഭരണത്തുടർച്ചയോ മാറ്റമോ? കേരളം വോട്ട് രേഖപ്പെടുത്തി; സംസ്ഥാനത്ത് മികച്ച പോളിംഗ്

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തുടനീളം മികച്ച ജനപങ്കാളിത്തം. സംസ്ഥാനത്തെ ആകെ പോളിംഗ് 78.20 ശതമാനമായി രേഖപ്പെടുത്തി. ഭരണത്തുടർച്ചയും രാഷ്ട്രീയ മാറ്റങ്ങളും ഉറ്റുനോക്കുന്ന പോരാട്ടത്തിൽ വോട്ടർമാർ ആവേശത്തോടെയാണ് ബൂത്തുകളിലെത്തിയത്.

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്. 80.56% വോട്ടർമാരാണ് പാലക്കാട് സമ്മതിദാനാവകാശം വിനിയോഗിച്ചത്. എന്നാൽ, ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ് (74.57%).
തൃശ്ശൂർ ജില്ലയിൽ ആവേശകരമായ ജനവിധി. പ്രാഥമിക കണക്കുകൾ പ്രകാരം ജില്ലയിൽ ശരാശരി 71.10 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.
ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ വോട്ടർമാർ എത്തിയത് വടക്കാഞ്ചേരി (79.61%) മണ്ഡലത്തിലാണ്. ഒല്ലൂർ (79.60%), പുതുക്കാട് (78.98%) എന്നീ മണ്ഡലങ്ങളും തൊട്ടുപിന്നിലുണ്ട്. ചേലക്കരയിലും (78.89%) പോളിംഗ് നില ഉയർന്ന നിലയിൽ തുടരുന്നു.
അതേസമയം, താരതമ്യേന കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് ഗുരുവായൂർ (73.31%) മണ്ഡലത്തിലാണ്. തൃശ്ശൂർ നഗര പരിധിയിൽ വരുന്ന തൃശ്ശൂർ മണ്ഡലത്തിൽ 75.70 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ മലയോര മേഖലയായ ചാലക്കുടിയിൽ 75.55 ശതമാനമാണ് പോളിംഗ് നില. ഗ്രാമീണ മേഖലകളിലും തീരദേശ മണ്ഡലങ്ങളിലും പോളിംഗ് വൈകുന്നേരം വരെ സജീവമായിരുന്നു.
തൃശ്ശൂർ ജില്ലയിലെ ഓരോ മണ്ഡലത്തിലെയും വോട്ടിംഗ് ശതമാനം താഴെ നൽകുന്നു:
* വടക്കാഞ്ചേരി – 79.61%
* ഒല്ലൂർ – 79.60%
* പുതുക്കാട് – 78.98%
* ചേലക്കര – 78.89%
* കൊടുങ്ങല്ലൂർ – 77.57%
* കുന്നംകുളം – 77.12%
* കൈപ്പമംഗലം – 77.07%
* ഇരിങ്ങാലക്കുട – 76.86%
* നാട്ടിക – 76.38%
* മണലൂർ – 75.89%
* തൃശൂർ – 75.70%
* ചാലക്കുടി – 75.55%
* ഗുരുവായൂർ – 73.31%
_ശ്രദ്ധിക്കുക_ : _ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പിൽ നിന്നുള്ള ഏകദേശ കണക്കുകൾ (Approximate Polling Trends) മാത്രമാണ്. അന്തിമ കണക്കുകളിൽ നേരിയ മാറ്റങ്ങൾ വരാം._

Comments are closed.