ദുഃഖ വെള്ളി; ക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണയില്‍ ഭക്തിനിർഭരമായി പാലയൂർ തീർത്ഥകേന്ദ്രം

പാലയൂർ : യേശു ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ക്രിസ്തു സഹിച്ച പീഡനങ്ങളുടെ അവസാനമായിരുന്നു ഗാഗുല്‍ത്തമലയിലെ യേശുവിന്‍റെ കുരിശുമരണം. വിശുദ്ധവാരാചരണത്തിന്‍റെ പരിസമാപ്തിയിലേക്ക് കടക്കുന്ന വിശ്വാസികള്‍ക്കായി സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. തിരുകർമങ്ങൾക്ക് തീർത്ഥ കേന്ദ്രം അസി. വികാരി റവ. ഫാ. ക്ലിന്റ് പാണേങ്ങാടാൻ ദുഃഖ വെള്ളിയിലെ രാവിലത്തെ തിരുക്കർമങ്ങൾക്ക് മുഖ്യ കർമികത്വം നൽകി. തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ, സെന്റ് ഫ്രാൻസിസ് സ്കൂൾ അധികാരി റവ. ഫാ അഗസ്റ്റിൻ എസ്.എഫ്.ഒ. സഹ കർമ്മികരായി. തുടർന്ന് ദൈവാലയത്തിൽ പുത്തൻപ്പാന പാരായാണവും നടന്നു. വൈകുന്നേരം 4 മണിക്ക് വിലാപ യാത്രയും, ചാവക്കാട് നഗരത്തിലേക്ക് നഗരിക്കാണിക്കലും ഉണ്ടാകും.

തുടർന്ന് റവ.ഡോ.സിസ്റ്റർ നോയൽ സി. എം. സി പീഡാനുഭവ സന്ദേശം നൽകും. വൈകീട്ട് 7 മണിക്ക് കെ സി വൈ എം പാലയൂർ ഒരക്കുന്ന ‘ആർത്തപാൻ ‘എന്ന പീഡാനുഭവ ഹ്രസ്സ്വ നാടകവും അരങ്ങേറും. ഇടവക ട്രസ്റ്റിന്മാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി എ, സേവ്യർ വാകയിൽ, വിശുദ്ധവാര കമ്മിറ്റി അംഗങ്ങളായ ലോറൻസ് പി എൽ, ജോബ് സി ടി, ബീന ജോയ്, പാലയൂർ മഹാ സ്ലീഹ മീഡിയസെൽ അംഗങ്ങളായ ആൽബിൻ തോമസ്, ആൻടോം ഷാജുമോൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.