
ഗുരുവായൂർ : കപ്പിയൂർ ഉത്സവത്തിനിടെ വാക്ക് തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറിയുണ്ടായ ആക്രമണത്തിൽ പരീക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിയൂർ സ്വദേശി മരിച്ചു. പരേതനായ കുമാരൻ മകൻ ഗിരീഷ് (57)ആണ് മരിച്ചത്.

കഴിഞ്ഞ 15നാണ് കപ്പിയൂർ ചിറക്കൽ ഉത്സവത്തിനിടയിൽ വാക്ക് തർക്കവും തുടർന്ന് വീട്ടിൽ കയറി ആക്രമണവും ഉണ്ടായത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് കാഴ്ചക്കാരുടെ ഇടയിലേക്ക് അമിതവേഗതയിൽ ബൈക്കുമായി വന്ന കോടത്തൂർ അശ്വന്തുമായാണ് തർക്കം ഉണ്ടായത്.
തുടർന്ന് അശ്വന്ത് ഗിരീഷിനെ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കി വെട്ടുകയായിരുന്നു. കഴുത്തിലും തലയ്ക്കും സാരമായി പരീക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നാണ് ഗിരീഷ് മരിച്ചത്. അശ്വന്തിനെ 16ന് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിൽ ആണ്.

Comments are closed.