mehandi banner desktop

മദ്യപാനത്തെ തുടര്‍ന്ന് വാക്കുതര്‍ക്കം- എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊന്നു

fairy tale

മതിലകം : മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. എടത്തിരുത്തി കുമ്പളപറമ്പിന് പടിഞ്ഞാറ് കെസി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം ബാലബോധിനി ഉന്നതിയിൽ വട്ടപ്പുള്ളി വേലായുധൻ്റെ മകൻ അനീഷാണ് ( 47) കൊല്ലപ്പെട്ടത്. കൊട്ടാരപ്പറമ്പില്‍ അനൂപാണ് അനീഷിനെ കുത്തിക്കൊലപ്പെടുത്തിയത്. ഇന്ന് രാത്രി 7.30നാണ് സംഭവം. കുത്തേറ്റ അനീഷിനെ ഉടൻ തന്നെ വലപ്പാട് ദയ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കയ്‌പമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. എക്‌സൈസ് വിഭാഗത്തിൽ പാചകത്തൊഴിലാളിയാണ് കൊല്ലപ്പെട്ട അനീഷ്. കൊലപാതകത്തെ തുടര്‍ന്ന് ബിജെപി പ്രവർത്തകനായ അനൂപ് ഒളിവില്‍ പോയി. അനീഷിന്റെ ഭാര്യ രാഖി. മക്കൾ: അപർണ, അമർനാഥ് .

planet fashion

Comments are closed.