
ചേറ്റുവ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർത്ഥി മരിച്ചു. ചേറ്റുവ സ്കൂളിന് സമീപം വട്ടംപറമ്പിൽ ജലീൽ മകൻ സിനാൻ (18) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ബൈക്കിൽ നിന്നും തെറിച്ച് ദേശീയപാതയുടെ പാർശ്വഭിത്തിയിൽ തല ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്നു സിനാൻ. തുടർന്ന് തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു, ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

എട്ടാം ക്ലാസ് മുതൽ പത്താംതരം വരെ മലപ്പുറം തിരൂർ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് ഹോസ്റ്റൽ വിദ്യാർത്ഥിയായിരുന്നു നിലവിൽ അത്താണിക്കൽ എംഐസി സ്കൂൾ ഹയർസെക്കൻഡറി (മുത്തൂറ്റ് എഫ് സി) വിദ്യാർത്ഥിയാണ്, സബ് ജൂനിയർ, ജൂനിയർ,U19, U20 വിഭാഗങ്ങളിലായി സംസ്ഥാനതലത്തിൽ മലപ്പുറം ജില്ലക്ക് വേണ്ടിയും, ഒഡീഷ്യയിൽ വച്ച് നടന്ന ജൂനിയർ ബിസി റോയ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും, ഈ വർഷം ദേശീയ സ്കൂൾ U19 ഫുട്ബോൾ കിരീടം ചൂടിയ കേരള ടീമിലും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സിനാൻ ജലീൽ.
മാതാവ്: ശുഐബ. സഹോദരൻ: സയാൻ. സഹോദരി :

Comments are closed.