mehandi new

കുത്തിവെപ്പിനെ തുടർന്ന് എഴുവയസ്സുകാരന്റെ കാൽ തളർന്ന സംഭവം – ഹൈക്കോടതി റിപ്പോർട്ട് തേടി

fairy tale

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് കുത്തിവെപ്പിനെ തുടർന്ന് കാൽ തളർന്ന സംഭവത്തിൽ ഹൈക്കോടതി ഡി എം ഒ യിൽ നിന്നും റിപ്പോർട്ട് തേടി. കുട്ടിയുടെ പിതാവ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിന്മേലാണ് കോടതിയുടെ നടപടി. ഹൈക്കോടതി ഉത്തരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഹെൽത്ത് ഡിപ്പാർട്മെൻഡിൽ നിന്നും നിർദേശം ലഭിച്ചതിനെ തുടർന്ന് തൃശൂർ ഡെപ്യുട്ടി ഡി എം ഒ കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചു.

കുട്ടിയുടെ കാൽ പാദത്തിന്റെ ചലനം തിരിച്ചു ലഭിക്കുന്നത് വരെയുള്ള ആധുനിക മെഷിനറികൾ ഉപയോഗിച്ചുള്ള ചികിത്സ പൂർണ്ണമായും സർക്കാർ ചിലവിൽ ലഭ്യമാക്കണം. കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണം എന്നിവയാണ് പ്രധാനമായും പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ഡിസംബർ ഒന്നിന് വൈകീട്ട് ആറോടെയാണ് കടുത്ത തലവേദനയെ തുടര്‍ന്ന് പാലയൂര്‍ നാലകത്ത് കാരക്കാട് ഷാഫിലിൻ്റെ മകൻ മുഹമ്മദ് ഗസാലി മാതാവ് ഹിബയുമൊത്ത് താലൂക്ക് ആശുപത്രിയിലെത്തിയത്. ക്യാഷ്വാലിറ്റിയിൽ ഡ്യൂട്ടി ഡോക്ടറെ അവർ കാണിച്ചപ്പോൾ ഡോക്ടർ വേദനക്കും ഛർദിക്കും രണ്ട് ഇൻജക്ഷൻ എഴുതി നൽകുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന പുരുഷ നഴ്സ് മുറിയിലേക്ക് കൊണ്ടുപോയി ആദ്യം കൈയിൽ ഇൻജക്ഷൻ ചെയ്തു. ഇതോടെ കയ്യിൽ നിര് വന്ന് വീർത്തു. പിന്നീട് അരക്കെട്ടിൽ പിൻഭാഗത്ത് ഇഞ്ചക്ഷൻ നൽകാൻ ശ്രമിച്ചപ്പോൾ കുട്ടി വിസമ്മതിക്കുകയും ചെയ്തു. ഇതോടെ പുരുഷ നഴ്സ് അക്ഷമനായി മരുന്ന് നിറച്ച സിറിഞ്ചു ബെഡിലേക്ക് വലിച്ചെറിഞ്ഞു പോയതായി പറയുന്നു. കുട്ടിയുടെ മാതാവ് പിറകെ ചെന്ന് ക്ഷമാപണത്തോടെ ആവശ്യപ്പെട്ടതിനെ തുടർന്ന് തിരിച്ചെത്തിയ നഴ്സ് തീരെ അശ്രദ്ധയോടെയും ദേഷ്യത്തോടും കൂടി സിറിഞ്ചെടുത്ത് ആഞ്ഞ് കുത്തുകയായിരുന്നു. അപ്പോൾ തന്നെ കുട്ടിയുടെ കാൽ താഴെ ഉറപ്പിച്ചു വെക്കാൻ പറ്റാതെയായി. ഇടതു കാൽ പൂർണ്ണമായും വേദനയുള്ള അവസ്ഥയിലുമായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വിവരം ധരിപ്പിച്ചെങ്കിലും സംഭവം നിസ്സാരമായി കാണുകയും കയ്യിൽ പുരട്ടാൻ ഓയിന്റ്മെന്റ് നൽകി പറഞ്ഞയക്കുകയും ചെയ്തുവെന്നാണ് പരാതി. ചാവക്കാട് പൊലീസിൽ നൽകിയ പരാതിയിൽ ഡോക്ടറെ ഒന്നും പുരുഷ നഴ്സ് കുന്നുമ്മൽ പ്രഭാകരൻ മകൻ പ്രജീഷിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തിരുന്നു. പരുഷ നഴ്സായ പ്രജീഷിനെതിരെ മുൻപും ഇത്തരത്തിൽ പരാതിയുണ്ടായിട്ടുണ്ട്.

ശിക്ഷാ നടപടിയുടെ ഭാഗമായി ഇയാക്ക് സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫർ നൽകിയത് വിവാദമായിരുന്നു. 

planet fashion

Comments are closed.